ഒരു കല്ലു കൊണ്ടു ഓടയിൽ വീണ മാമ്പഴത്തിനുമുണ്ട് ചിന്ത
കല്ലിനൊരു ചിന്ത
മാമ്പഴത്തിനൊരു ചിന്ത
മാം വിത്തിനൊരു ചിന്ത.
ഓടയിൽ വീണ മാമ്പഴത്തിനൊപ്പം
എറിഞ്ഞിട്ട കല്ലും വീണു.
എറിഞ്ഞവൻ കല്ലുമെടുത്തില്ല
പഴവുമെടുത്തില്ല.
നേരം നിൽക്കില്ലല്ലൊ.
മാമ്പഴത്തിന്റെ ദശകൾ
പ്രാകി പ്രാകി, ആ അഴുക്കു വെള്ളത്തിൽ
അഴുകിച്ചേർന്നു.
കല്ല്, കല്ലുപോലെ കിടന്നു,
അഴുക്ക് ചാലിലെ വെള്ളത്തിനെന്നെ
ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഹുങ്കോടെ,
ആ അഴുക്കിലും ഉഴറാതെ നിന്നു.
മാമ്പഴവിത്ത്,
ഇതിലൊന്നും ഞാൻ തോൽക്കില്ല എന്ന
ശുഭാപ്തി വിശ്വാസത്തിൽ,
അഴുക്കു ചാലിൽ നിന്നും ഒരു മാമരമായി വളർന്നു.
ഈ സമൂഹമാകുന്ന അഴുക്കു ചാലിൽ,
ഒരു വിതയാകാൻ കഴിഞ്ഞില്ലെങ്കിലും,
ഒരു കല്ലാകാൻ കഴിഞ്ഞാൽ മതി.
മാമ്പഴമാകാതിരുന്നാൽ പരമാനന്ദം.
image:http://www.harvesttotable.com/wp-content/uploads/2011/04/Seedling1.jpg